Thursday, May 21, 2009

കുട്ടാപ്പൂവിന്റെ ഒന്‍പതു സിഗ്മകള്‍

ശ്രീമാന്‍.ലാലു പ്രസാദ്‌ യാദവിനെ ഐ.ഐ.എമ്മും, വിദേശ സര്‍വകലാശാലകളും മാനേജ്‌മന്റ്‌ വിദ്യര്‍തികള്‍ക്ക് ക്ലാസ്സ്‌ എടുക്കാന്‍ ക്ഷണിക്കുകയും ടിയാന്‍ ക്ലാസ്സ്‌ നടത്തുകയും ചെയ്തത് വാര്‍ത്ത‍. എന്നാല്‍ മന്ത്രി മാര്‍ക്ക് തന്ത്രം പറഞ്ഞു കൊടുക്കുന്നതും ചെയ്യുന്നതും.അവര്‍ക്കുവേണ്ട കാര്യവിവരം ഉണ്ടാക്കി കൊടുക്കുന്നതും ഐ.എ.എസ് ഏമാന്‍മാര്‍ ആണ് എന്ന് നമുക്കറിയാം . ഇവിടെ നമ്മുടെ ശ്രീ. കുട്ടാപ്പൂ ഒറ്റക്കാണ് തന്റെ ഒന്‍പതിലധികം സിഗ്മാസ്‌ ഡെവലപ്പ് ചെയ്തെടുത്തു വിജയം കൊയ്യുന്നത്. ലാലുവിനെ നിഷ്പ്രഭനാക്കുന്ന, അക്ഷര ജ്ഞാനം തൊട്ടു തീണ്ടിയിട്ടില്ലാത്ത ജീവിക്കുന്ന പ്രതിഭാസം ആയ ശ്രീ. കുട്ടാപ്പൂവിനെ കുറിച്ചാണ് ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്

കാക്കോത്തിക്കാവിലെ* ഉത്സവം പ്രസിദ്ധമാണ്. കേരളത്തിലെ എല്ലാ ഉല്‍ത്സവങ്ങള്‍ക്കും ഒടുവിലാനെന്നു തോന്നുന്നു, വിശേഷപെട്ട ഈ ഉത്സവം. ഇരുപത്തൊന്നു ഗജ വീരന്മാരെ നിരത്തി യുള്ള ഉല്‍ത്സവം ആണിത്. വര്‍ഷത്തെ അവസാനത്തെ ഉല്‍ത്സവവുമൊക്കെ ആയതു കൊണ്ടു വന്പിച്ച പുരുഷാരവും, വനിതാരവവും, കുട്ടി യാരവവും കൂടി മൊത്തത്തില്‍ ഒരു ഹുന്കാരവവും ആയാണ് ഉത്സവത്തിനെ വരവും പോക്കും.

ഒന്‍പതു ദിവസത്തെ ആഘോഷ പരിപാടികള്‍ കഴിയുമ്പോഴേക്കും , ഈയുള്ളവന്‍്റെ, ചെവി, തൊണ്ട, മൂക്ക് എന്നിവ ഒരു വിധം പണി തീര്‍ന്ന അവസ്ഥയിലായിരിക്കും. അമ്പലത്തിന്‍്റെ തൊട്ടടുത്താണ് എന്‍്റെ ഇല്ലം, അച്ഛന്‍ അമ്പലത്തിലെ കഴകക്കാരനാണ്. ഉല്‍ത്സവക്കാലത്ത് അമ്പലത്തില്‍ വെടി വഴിവാടു കൌണ്ടര്‍, ഭക്തരുടെ സുരക്ഷയെക്കരുതി, നമ്മുടെ ഇല്ലത്തിന്റെ മതിലിനോട് ചേര്‍ന്നാണ്‌ നടത്തുക. പത്തു ദിവസത്തെ കതിനാവെടി, ആനപിന്ട ശൂര്,വെടിമരുന്നു ശൂര് എന്നിവയുടെ പരന്നിത ഫലം ആണ് മുകളില്‍ പറഞ്ഞ എന്റെ അവസ്ഥക്ക് കാരണം എന്ന് മനിസില്‍ ആക്കി കൊള്‍ക.

"എല്ലാം അനുഗ്രഹം എന്നെ കരുതാവൂ" എന്നാണ് അമ്മയുടെ കല്പന......... സന്തോഷം ....

ഇനി ആരാണ് "ശ്രീമാന്‍ കുട്ടാപ്പൂ "എന്നുപറയാം
ഉല്‍ത്സവകാലം കച്ചവടക്കാരുടെയും ഉല്‍ത്സവമാണല്ലോ , റോഡിനിരുവശവും കച്ചവടക്കാര്‍........ മാല, വള, മുതല്‍ അലുവ, ആപ്പിള്‍, ഈന്തപ്പഴം, പൊരി ......എന്നിങ്ങനെ പോകുന്നു കച്ചവട വസ്തുക്കള്‍.
ഉത്സവ സ്ഥലം മുന്‍കൂട്ടി കൈയ്യടക്കാന്‍ കച്ചവടക്കാര്‍ മത്സരമാണ്. ആദ്യം വരുന്നവന് കണ്ണായ സ്ഥലം കിട്ടുന്നതിനാല്‍ , രണ്ടു ദിവസം മുന്‍പ് വന്നു ടെന്റ് കെട്ടിയിടുന്നവരും ഒന്ടു.അങ്ങിനെയുള്ള കച്ചവടക്കാരില്‍ പൊരി കച്ചവടക്കാരനായ ഒരു ജഗജില്ലി ആണ് ശ്രീ. കുട്ടാപ്പൂ. ശ്രീ. കുട്ടാപ്പൂ വിനു രോമമില്ലാത്ത കരടി യുടെ രൂപമാണെന്നു ഒറ്റവാക്കിലുള്ള എന്റെ വിവരണം. എതിര്‍പ്പുള്ള കാക്കൊത്തികാവിലെ സഹോദരന്മാര്‍ വായനക്കാര്‍ ആയി ഉണ്ടെങ്കില്‍ , അവെര്‍ക്ക് ഇതിനേക്കാള്‍ നല്ല ഒരു അഭിപ്രയമാകില്ല എന്നെനിക്കുരപ്പുന്ടു.

പൊരി ഏറെയിഷ്ട പ്പെടുന്നതാരന്? കുട്ടികള്‍ , വല്യമ്മമാര്‍ ,പോക്കിരി ചേട്ടന്മാര്‍ തുടങ്ങിയവര്‍ ആണ് എന്നാണ് ഞാന്‍ കണ്ടിരിക്കുന്നത്. ലൈനടി വീരന്മാര്‍,സുന്ദരികള്‍, അണ്‍്സിംഹങ്ങള്‍ തുടങ്ങിയവരുടെ എണ്ണം തുലോം കുറവായാണ് കാണാറ്. ശ്രീ. കുട്ടാപ്പൂ വിന്റെ കടയുടെ മുന്നിലുള്ള സെന്‍സെസ് പ്രകാരമാണുകെട്ടോ ഈ നിഗമനം . ഇതു എന്റെ പരിപൂര്‍ണ വെക്തിഗത അഭിപ്രയമാണെയ്.പോരിക്കച്ചവടം ഭാവിയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആരെങ്കിലും വായനക്കാരില്‍ ഉണ്ടെങ്കില്‍ ഇതൊരു പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ ആയി കണക്കാക്കാവുന്നതാണ്.

ശ്രീ. കുട്ടാപ്പൂ ജഗജില്ലി ആണെന്ന് പറഞ്ഞല്ലോ, ഇനി എങ്ങനെ എന്ന് കൂടി പറയാം. ഇദ്ദേഹം പല ബിസിനസ്‌ ടെക്‍്നിക്കുകളും ഉപയോഗിക്കുന്നത് കണ്ടാല്‍ , ഐ. ഐ. എം. പ്രൊഫസര്‍ മാര്‍ പോലും അന്തം വിട്ടു പോകും .

ഉല്‍ത്സവം അവസാനിക്കുന്നതു വരെ ഒന്‍പതു ദിവസം കുളി നിക്ഷിദ്ധം. ഷര്‍ട്ട്‌ പഴകിയതും ഇസ്തിരിയിടുന്നതിനു പകരം ഒരു ചെളിപിടിച്ച മങ്ങിയ വെള്ള ഷര്‍ട്ട്‌ കൈ വെള്ളയിലിട്ടു ചുരുട്ടി കൂട്ടിയാല്‍ എങ്ങിനെ ഇരിക്കും? അത്തരം ബട്ടണ്‍ പൊട്ടിയ ഒരു ഷര്‍ട്ടും, വൃത്തികെട്ട ഒരുമുണ്ടുമാണ് വേഷം.
വളരെ സാധു. പതിഞ്ഞ സ്വരത്തിലാണ് സംസാരം. ഒച്ച ഉയരുന്നത്, 'പോരിബ്ടെ പോരിബ്ടെ ...."എന്ന് പറയാന്‍ മാത്രം.

ഉല്‍ത്സവം ആരംഭിക്കുന്നത് കുട്ടാപ്പൂ വിന്റെ പോരിച്ചാക്ക് അമ്പലത്തിനു മുന്പിലുള്ള 'ചെരിപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലം" എന്നെഴുതിയ കൌന്റെരിനു മുന്നില്‍ കൊണ്ടിടുംപോഴാണെന്നു ഞാന്‍ തെറ്റി ധരിച്ചുട്ടു പോലും ഉണ്ട്. അതായതു ഉത്സവാരംഭം കൊടി കേറ്റത്തിനു പകരം "പൊരി കേറ്റമാണെന്നു" പ്രൈമറി ക്ലാസ്സ്‌ വിദ്യാര്‍ഥി ആയിരുന്ന കാലത്ത് ധരിച്ചു വന്നിരുന്നു.

അമ്പലം കമ്മിറ്റിക്കാര്‍ കച്ചവടക്കാരുടെ കൈയ്യില്‍ നിന്നും കരം പിരിവിനിനങ്ങുംപോള്‍ , ഓസ്കാര്‍ അവാര്‍ഡ്‌ നേടാന്‍ എല്ലാ അര്‍ഹതയും നേടി തരുന്ന അഭിനയം ശ്രീ.കുട്ടാപ്പൂ, കാഴ്ച വെക്കും.
"സാറേ രക്ഷിക്കണം .... ഇവിടുന്നു മാറ്റാന്‍് പറയരുത്, കഴിഞ്ഞ തവണയും ഇവിടെയായിരുന്നു ഞാന്‍ ഇരുന്നത്, രാമന്‍ നമ്പൂരി ക്കറിയാംആ സാറിനോട് ചോദിച്ചു നോക്കി ക്കോളൂ... " എന്നുപറഞ്ഞ്‌ കാല് പിടിചു , കമ്മിറ്റി ക്കാര്‍ക്ക് , നാല്-അഞ്ചു പൊതി പൊരി എടുത്തു നല്‍കുന്നു. കമ്മിറ്റിക്കാര്‍ക്ക് സഹതാപം തോന്നി എന്റെ വീടിന്റെ മുറ്റത്തോട്ട് ഇരിന്നോളാന്‍് പറയുകയും ചെയ്യുന്നു. കൈക്കൂലിയായി കിട്ടിയ പൊരി, തിരിച്ചു കുട്ടാപ്പൂവിനു തന്നെ തിരികെ നല്‍കി,
" വിറ്റു കാശുണ്ടാക്കാന്‍ നോക്കൂ കാര്‍ന്നോരെ" എന്ന് കമ്മിറ്റിക്കാര്‍ പറയുന്നതോടെ സീന്‍ ഒന്ന് കഴിയുന്നു.

ഇതേ നമ്പര്‍ കാച്ചി നോക്കുന്ന മറ്റുള്ള കച്ചവടക്കാര്‍ക്ക് ഇത് വിജയമാകാറില്ല, എന്താണ് കാരണം?. ഒരു ഗവേഷണത്തിന് കാരണമാകാവുന്ന വിഷയം.
എന്റെ കാഴ്ചപാടില്‍് ശ്രീ.കുട്ടാപ്പൂ, വില്‍ ഒരു ഒരു മാനേജ്‌മന്റ്‌ വിദഗ്ദന് അല്ലെങ്കില്‍ ബിസിനസ്‌ സംരംഭകന് ആവശ്യം ഉണ്ടായിരിക്കേന്ട താഴെ പറയുന്ന എല്ലാം ചേരുംപടി ചേര്‍്ന്നിരിക്കുന്നു.
1. ദൈന്യത - നൂറുശതമാനം ,
2. വൃത്തിയില്ലായ്മ - നൂറു ശതമാനം ,
3. പിശുക്ക് - നൂറു ശതമാനം,
4. മര്യാദ ഇല്ലായ്മ - നൂറു ശതമാനം
5. വാചക കസര്‍ത്ത് - നൂറു ശതമാനം
6. മണ്ടത്തരം - പാകത്തിന്
7. പ്രോഡക്റ്റ് ക്വാളിറ്റി - തൂ..........ഫൂ......
8. സൌജന്യ സമ്മാനങ്ങള്‍ - തികച്ചും ഫ്ര്‍ീ ....
9. വിശ്വാസ്യത ഇല്ലായ്മ - നൂറു ശതമാനം

ഇങ്ങനെ ഒന്‍പതു സിഗ്മകള്‍ ഒത്തു ചേര്‍ന്നതാണ് , ശ്രീ. കുട്ടാപ്പൂ വിന്റെ വിജയ രഹസ്യം.
ഐ.ഐ.എമിലെ പ്രൊഫസര്‍ മാര്‍ പോലും തോറ്റു പോകുന്ന ഒരു മാനേജ്‌മന്റ്‌ വിദഗ്ദന്‍ ആണ് നമ്മുടെ
ശ്രീ. കുട്ടാപ്പൂ എന്ന് മാന്യ വായനക്കാര്‍ക്ക്‌ മനസിലായിക്കാണുമല്ലൊ?

കണ്ണില്‍ അടിക്കടി കെട്ടുന്ന പീള വിരല്‍ കൊണ്ടു ചുഴിഞ്ഞെടുത്തു; തലമുതല്‍ പാദം വരെ ചൊറിഞ്ഞു, ഇടക്ക് വിരലുകള്‍ക്ക് മസ്സാജ് നല്‍കുന്നതുപോലെ, തുറന്നു വെച്ച പോരിചാക്കില്‍ കൈ കൊണ്ട് പൊരി മുകളിലേക്ക് കോരിയിട്ടു കൊണ്ടുള്ള ....പോരിയിബിടെ.....പോരിയിബിടെ ......വിളി ,കുട്ടാപ്പൂവിന്റെ ട്രേഡ് മാര്‍ക്ക്. ഒരു കച്ചവടക്കാരനും ഈ 'കുട്ടാപ്പൂ ട്രേഡ് മാര്‍ക്ക്' ലംഘിക്കാന്‍ ദൈര്യം വരുന്നില്ല എന്നത് ശ്രദ്ധിക്കുക.

അളവ് നോക്കുന്നതും ,പാക്കിംഗ് , സീലിംഗ്, ലാബെല്ലിംഗ്, ഒക്കെ ശ്രീ.കുട്ടാപ്പൂ തന്നെ കച്ചവടത്തിന്റെ ഇടനേരങ്ങളില്‍ ചെയ്യും. മെഴുകുതിരി കത്തിച്ച് ഒരു ലിറ്റര്‍ അളവ് പാത്ര മെടുത്തു പൊരി കോരി പ്ലാസ്റിക് കവറില്‍ നിറച്ചു , സീല്‍ ചെയ്യേണ്ട ഭാഗം മടക്കി ശരിക്കും മടങ്ങുന്നതിനായി ചുണ്ടുകള്‍ക്കിടയില്‍ വെച്ച്
'ഭ ഭ ഭ ഭ' എന്നുകാണിച്ചു, ശരിക്കും മടക്കു വീഴ്ത്തി, മടക്കു വീണ ഭാഗം മെഴുക് തിരിയില്‍ കാണിച്ചു ഉരുക്കുന്നു. ഇതോടെ ഉല്പന്നം വില്പനയ്ക്ക് തയ്യാര്‍. അങ്ങിനെ കുട്ടാപ്പൂ ബ്രാന്‍ഡ്‌ പൊരി ഭക്ഷിക്കുന്നവര്‍്ക്ക്, അദ്ദേഹത്തിന്റെ "തിരു മേനിയില്‍" നിന്നും എന്തെങ്കിലും ' ഫ്രീ ' ആയി ലഭിച്ചിരിക്കും എന്ന് തീര്‍ച്ച.

അങ്ങിനെ കച്ചവടം അടിപൊളി , ആറടി പൊക്കവും , ഒന്നര അടിയോളം വ്യാസവും ഉള്ള , നാല് കൂറ്റന്‍ പോരിച്ചക്കുകളാണ് ഈ ഒന്‍പതു ദിവസം കൊണ്ടു വിറ്റു തീര്‍ക്കുന്നത്.
പൊരി കഴിയുന്ന മുറയ്ക്ക്, മക്കള്‍ ആരെങ്കിലും പുതിയ പൊരി ലോഡ് അപ്പന് ഇറക്കികൊടുക്കും. മകനെ കാണുമ്പൊള്‍ അറിയാം കുട്ടാപ്പൂ വിന്റെ ബിസിനസ്‌ തന്ത്രങ്ങളുടെ തീവ്രത, ഒരുമകനെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. ഓന്‍് ഉയര്‍ന്നു തടിച്ചു ഇരുനിരത്തില്‍ ഒരു മിടുക്കന്‍ ചെറുപ്പക്കാരന്‍. അപ്പനും മകനും തമ്മില്‍ അജ ഗജാന്തിരം.

ഇനി പ്രിയ മാനേജ്‌മന്റ്‌ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യമായ മാര്‍ക്കറ്റിംഗ് തന്ത്രത്തിലേക്ക് കടക്കാം.
മാര്‍ക്കറ്റിംഗ് എന്നാല്‍ ഒരു പ്രോഡക്റ്റ് നിര്‍മ്മിക്കുന്നതിന് മുന്‍പേ ആരംഭിച്ചു , സാധനം വിറ്റു കഴിഞ്ഞും അതായതു ആഫ്റ്റെര്‍ സെയില്‍സ് സര്‍വീസ് വരെ നീണ്ടു പറന്നു കിടക്കുന്ന മഹാ സംഭവം ആണെന്ന് നിങ്ങള്‍ പഠിച്ചിട്ടുണ്ടാകും.
എന്നാല്‍ നമ്മുടെ ശ്രീ.കുട്ടാപ്പൂ സാര്‍ മാര്‍ക്കറ്റ്‌ ചെയ്യുന്നത് ശ്രദ്ധിക്കുക .
നാലോ, അഞ്ചോ, പൊരി പായ്ക്ക് തയ്യാര്‍ ആയാല്‍് ശ്രീ. കുട്ടാപ്പൂ
ആളുകളെ മാടി വിളിക്കുകയായി.

" പോരിബ്ടെ ....പോരിബ്ടെ ....പോരിബ്ടെ .......
ഇവിടെ പൊരി .......ഇവിടെ പൊരി ..........ഇവിടെ പൊരി ..............................."

തന്റെ സമ്പുഷ്ടമായ മസാല കൈ കൊണ്ടിളക്കി ഇങ്ങനെ വിളിക്കുന്ന സമയത്ത്; ഒരു സ്ത്രീ അയാളെയും
പൊരിയെയും നോക്കുന്നു എന്നു വിചാരിക്കുക.
ഉടന്‍ ശ്രീ. കുട്ടാപ്പൂ അനൌണ്‍സ്മെന്റ് മാറ്റുന്നു
"മോളെ പോരൂ, സുന്ദരി പോരൂ , പൊരി വാങ്ങൂ ..... ഇവിടെ പൊരി ഇവിടെ പൊരി....."
അമ്പതു വയസുകാരി കുണുങ്ങി വന്നു പോരിവങ്ങിച്ചു കൊണ്ട് പോകുന്നൂ എങ്കില്‍ സംഭവം ശുഭം. എന്നാല്‍ വില ചോദിച്ചു വാങ്ങാതെ പോകുകയാണെങ്കില്‍ അടുത്ത ഓരോ സ്റ്റെപ്പ് ആ സ്ത്രീ മുന്നോട്ട് വെയ്ക്കുമ്പോഴും ശ്രീ. കുട്ടാപ്പൂ ഇപ്രകാരം മൊഴി മാറ്റുന്നു
" ചേച്ചീ , വരൂ പോരിവാങ്ങൂ.........ഏയ്‌ ചേച്ചീ .......പൊരി വേണ്ടെ ?"

സ്ത്രീ വീണ്ടും മുന്നോട്ടു നടക്കു കയനെന്കില്‍ ശ്രീ. കുട്ടാപ്പൂ സ്വരം മാറ്റുന്നത് ശ്രദ്ധിക്കുക
"അമ്മച്ചീ പോരിവെന്റെ , പൊരി വാങ്ങൂ , അയ്‌ അമ്മച്ചീ ......."

വീണ്ടും വകവേയ്ക്കറെ പോകുന്നവരെ . ശ്രീ. കുട്ടാപ്പൂ ഒരു ദയയും കൂടാതെ വിളിക്കുന്നത്‌ പഠിക്കുക
" ഏയ്‌ തള്ളച്ചീ പൊരി വാങ്ങൂ , തള്ളച്ചീ പൊരി വേണ്‍ടെ? ........

എന്നിട്ടും ശ്രീ. കുട്ടാപ്പൂ ചരക്കെല്ലാം വിറ്റു കീശ നിറയെ കാശ് മായാണ് നാട്ടിലേക്കു മടങ്ങുന്നത്.
അപ്പോള്‍ ശ്രീ. കുട്ടാപ്പൂ വിനു പകരക്കാര്‍ ഇല്ലെന്നു ചുരുക്കം. മാനേജ്‌മന്റ്‌ പഠനത്തില്‍് ഇത്രയും സംഭാവനകള്‍ നല്‍കി, പുതിയ ശാഖ വെട്ടി തെളിയിച്ച ശ്രീ .കുട്ടാപ്പൂവിനു ഒരു ഡോക്ടറെറ്റ് എങ്കിലും നല്‍കി ആദരിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതു്.

വിദേശ യുനിവേഴ്സിറ്റികളും ഐ.ഐ.എം. തുടങ്ങി മറ്റു സ്ഥാപനങ്ങളും ഇനി ശ്രീ. കുട്ടാപ്പൂവിനെ ക്ലാസ്സെടുക്കാന്‍ വിളിക്കുകയാണെങ്കില്‍, പ്രസ്തുത യുനിവേഴ്സിറ്റികള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും നല്ലത്. അല്ലെങ്കില്‍ അത് വിദ്യാര്‍ഥികള്‍ക്ക് തീരാ നഷ്ടവും, ശ്രീ.കുട്ടാപ്പൂ എന്ന മഹാല്‍മവിനോടുള്ള അനാദരവും ആകുമെന്ന് ഞാന്‍ കരുതുന്നൂ.
" പോരിബ്ടെ ....പോരിബ്ടെ ....പോരിബ്ടെ .......

---------------------------------------------------
*ഈ സംഭവത്തിലെ സ്ഥലനാമങ്ങളും ആളുകളുടെ പേരും യഥാര്‍ത്ഥമല്ലാത്തത് , ഇവിടെ വിവരിക്കുന്ന സംഭവം യഥാര്‍ത്ഥവും , ഇതിലെ ആളുകള്‍ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്കൊണ്ടും ആണ്.

Education, Make money from blogs, Health and fitness, Home jobs, Jobs at home, Part time jobs, Blog tools, Internet money, Love making, Horoscope, Astrology, Jobs, Songs, Hits, Films, cinema, movie, Cine stars, celebrities

Tuesday, May 19, 2009

ചാത്തന്‍സ്‌ അങ്കി.

സംഭവം നടക്കുന്നത് എണ്പതുകളുടെ ആരംഭ ത്തില്‍ ആയതിനാല്‍്, ബഹുമാനപെട്ട വായനക്കാര്‍ ആ കാലത്ത് ഉപയോഗത്തില്‍ ഉണ്ടായിരുന്ന വസ്തുക്കള്‍ സംഭവ സാഹചര്യങ്ങളില്‍ ഉള്‍പെടുത്തുകയും അല്ലാത്തവ ഡിലീറ്റ് ചെയ്യുവാനും താല്പര്യം. ഉദാഹരണമായി അന്ന് മുണ്ടാണ് വേഷം;മൊബൈല്‍ ഫോണ്‍ എത്തിയിട്ടില്ല ....ഇന്ന് എഴുപതുകാര്‍ വരെ കാല്സ്രായി ഇട്ടു ഉറങ്ങുന്നു,മൂന്നുംനാലും മൊബൈലുകള്‍ ഉപയോഗിക്കുന്നു. എന്തിനും ഏതിനും,ആവശ്യത്തിനും,അനാവശ്യത്തിനും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നു.
"കൌസലല്യ സുപ്രജാ രാമ ....... " എന്നുകേട്ട് കൊണ്ട് ഉണരുകയും,സന്ധ്യ നാമം കേട്ട് കൊണ്ട് ചേക്കേറുകയും ചെയ്യുന്ന എണ്പതുകളുടെ തുടക്കം മനസില്‍ അവാഹിക്കുക.

ഈ സംഭവത്തിലെ നായകന്‍ ഇന്നും ജീവിച്ചിരിക്കുന്നു. സംഭവം നടക്കുന്ന സമയത്ത് അദ്ദേഹം ജസ്റ്റ്‌ റിട്ടയേര്‍ഡ്‌. പത്തു മുപ്പതു വര്‍ഷക്കാലം വില്ലജ് ആപ്പീസര്‍ ആയി സേവിച്ചു സേവിച്ചു അദ്ദേഹം നേടിയത് ചില്ലറയല്ല.
ഏഴു സന്താന സമ്പത്തുകള്‍ക്ക് പുറമേ പത്തിരുപതു ഏക്കര്‍ കലക്കന്‍ തെങ്ങിന്‍ പുരയിടവും, അവിടെ ജോലിക്കാരായി രണ്ടു ആണ്‍ സിംഹങ്ങളും "എന്തും" ചെയ്യാന്‍ തയ്യാറുള്ള മൂന്ന് പെണ്‍ ജോലിക്കാരും പോരെ പൂരം!.
"ഹലോ സാര്‍, താങ്കള്‍ക്ക് ഇതെങ്ങനെ കൃത്യമായി അറിയാം?". എന്ന് ചോദിക്കുന്ന വായനക്കാര്‍ക്കുള്ള എന്റെ വിനീതമായ മറുപടി ഇപ്രകാരമാകുന്നു
" സാര്‍ ആ ഇരുപതു ഏക്കറില്‍ പണിചെയ്തു കുടുംബം പുലര്‍ത്തിയിരുന്ന ഒരു പുലയ സഹോദരന്ടെ മകനായി പിറന്നു, അല്പം " കലാപരിപാടി" കാണിച്ചതിന് കൂടും നാടും വിട്ടു ഇവിടെ, ഹസ്തിനാ പുരിയില്‍ "അപ്ന അപ്ന" ആയി കഴിയുന്ന ഒരുവന്‍, റിട്ട. വില്ലജ് അപ്പിസരുറെ സകല കുണ്ട മന്ടിയും അറിഞ്ഞില്ലെന്കിലല്ലേ അത്ഭുതം?. പോരാത്തതിന് എനിക്കൊരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു. ഒരു തനി തല്ലിപൊളി,ചെറ്റ പൊക്കി പോക്രി. ആര് ആരുടെ കൂടെ ഓടിപോകുന്നു, ഓടിപോയി, ഓടിപോകും എന്നീ കാര്യങ്ങളും,ചേട്ടന്‍ മാരുടെ തോന്ന്യസങ്ങളും, ആന്റി മാരുടെ പരമ രഹസ്യങ്ങളും, ഭൂമി ശാസ്ത്ര പരമായ സവിശേഷതകളും ഗവേഷണ പഠന ങ്ങളിലൂടെ വെളിപെടുതുക എന്നുള്ള മഹത്തായ സാമൂഹ്യ സേവനം കക്ഷി നിര്‍വഹിച്ചു പോന്നിരുന്നു . അവന്റെ കണ്ടെത്തലുകളും ഇതിന്റെ ഭാഗമാണെന്നു കൂട്ടികോളൂ.

ഇതൊരു നടന്ന സംഭവം ആയതിനാലും, നായകനും മറ്റു ചില പാത്രങ്ങളും ജീവിച്ചിരിക്കുന്നത്‌ കൊണ്ടും റിട്ട. വില്ലജ് ആപ്പിസരുറെ പേര് വെളിപെടുത്താന്‍ ഞാന്‍ ശ്രമിക്കാത്തത് നിങ്ങള്‍ സദയം ക്ഷമിക്കുമല്ലോ. എങ്കിലും പേരില്ലാതെ പറയുന്നത് അറുബോറായതിനാല്‍ നായകന്റെ പേരിലെ ആദ്യാക്ഷരവും പേരിന്നു പിന്നിലെ വാലും ഉപയോഗിക്കുന്നു.
"ശ്രീ. കു. .... ന്‍് .മേനോന്‍". എന്നത് ചുരുക്കി :ശ്രീ.കെ.മേനോന്‍. എന്നാക്കുന്നു .
(നിങ്ങളുടെ ആക്ഷേപങ്ങളും , അഭിപ്രായങ്ങളും ഞാന്‍ വിലമതിക്കുന്നു, സംഭവം പൂര്‍ണമായും വായിച്ചതിനു ശേഷം അറിയിക്കുക . കാരണം ഞാന്‍ പുളിശ്ശേരി എന്ന ഈ എഴുത്ത് "കുത്തി"ലൂടെ നൂറു കണക്കിന് ചരിത്ര സംഭവങ്ങളാണ് വെളിവാക്കാന്‍ പോകുന്നത്.സുഖമില്ലെന്കില്‍ ചോറിയുന്നത് എന്തിനു ? ചൊറിച്ചില്‍ നിര്‍ത്തി മരുന്ന് പുരട്ടാം അത്ര തന്നെ.)

അങ്ങിനെ നമ്മുടെ സര്‍വ ശ്രീ.കെ. മേനോന്‍ ലീലകളില്‍ മുഴുകി, തര്‍ക്കങ്ങള്‍ക്ക് മധ്യസ്ഥം വഹിച്ചും, കൌന്സിലര്‍ ആയും നാട്ടില്‍ നിന്ന് വിളങ്ങി.
തമിഴ് സിനിമ കണ്ടിട്ടുള്ള ആവേശം കൊണ്ടോ എന്തോ മേനോനും ധരിച്ചു ഇരു കൈ വിരലിലും ആറേഴു മോതിരവും , കഴുത്തില്‍ ചങ്ങല പോലുള്ള ചെയിനും. കൈ ചെയിന്‍ ഉണ്ടയിരോന്നോ എന്നോര്‍ക്കുന്നില്ല. തമിഴ്‌ സിനിമ കണ്ടു കണ്ടു , നാട്ടാമൈ സ്റ്റൈല്‍ തലക്കടിച്ച നാട്ടുകാര്‍ക്ക്‌, ശ്രീ. കെ മേനോന്‍ നാട്ടാമൈ ആയി വിളങ്ങി.
എന്തിനും ഏതിനും .....ശ്രീ. കെ മേനോന്‍ ..
ഇതതര്‍ക്ക പാരിഹാരം - ശ്രീ. കെ മേനോന്‍
കുട്ടിക്ക് പേരിടാന്‍ ...ശ്രീ. കെ മേനോന്‍
പോലീസ് കേസില്ലതാക്കാന്‍...ശ്രീ. കെ മേനോന്‍... ....

അങ്ങിനെയുള്ള മേനോന്റെ മുന്‍വശത്തെ നാലു പല്ലുകള്‍ക്കൂടി ഒരു സുപ്രഭാതത്തില്‍ പൊന്‍പല്ലുകളായി തീര്‍ന്ന ചരിത്ര സംഭവത്തെ ക്കുറിച്ചാണ് ഇവിടെ പറയുന്നത്.
സര്‍വ്വ.ശ്രീ.കെ. മേനോന്‍ടെ ഭാര്യ ശ്രീമതി.കെ.മെനോന്‍ ടീച്ചര്‍ ആയിരുന്നു. ഭര്‍ത്താവ് റിട്ടയര്‍ ചെയ്യുന്നതിന് അഞ്ചു വര്ഷം മുന്‍പേ റിട്ടയര്‍ ചെയ്യ്തു ചരിത്രം സൃഷ്‌ടിച്ച മഹതി ആയിരുന്നു അവര്‍.
വാട്ട്‌/ ഹൌ? എന്തുകൊണ്ട്? എന്നൊക്കെ കൂട്ടുകാര്‍ ചോദിക്കുന്നുണ്ടാകും. ഉത്തരം സിമ്പിള്‍; മേനോനെക്കള്‍ അഞ്ചു വയസു മൂപ്പുന്ടു ടീച്ചര്‍ക്ക്‌.
സംഭവം ഇങ്ങിനെ,
ലീലാവിലാസങ്ങളില്‍ നിപുണന്‍ ആയിരുന്ന ശ്രീ.കെ.മേനോന്‍, വിദ്യഭ്യാസ കാലത്ത് കൂടുതല്‍ പരിപോഷ്ണത്തിനും,വിദ്യഭാരം ലഘുകരണതിനും, തന്റെ ക്ലാസ്സ്‌ ടീച്ചര്‍ ആയിരുന്ന ശ്രീമതി.മേനോനെ(കുമാരിയായിരുന്ന കാലത്ത് ) സമീപിക്കരുന്റയിരുന്നു. തുടര്‍ന്നു ദുര്‍ബല നിമിഷങ്ങളും, ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങള്‍ ഉണ്ടാകുകയും അത് വിവാഹത്തില്‍ അവസാനിക്കുകയും ചെയ്തു. വിവാഹശേഷം അവര്‍ക്ക് ജനിച്ച ആദ്യസന്തതി ഘടോല്കച്ന്‍് ആയിരുന്നു എന്ന് ശ്രീ.വല്യപുലയന്‍ പറയുന്നത് കേട്ടിട്ടോണ്ട്.

ജാത്യാല്‍ ഉള്ളത് തൂത്താല്‍ പോകുമോ? ഇല്ല എന്ന് ഉറച്ച വിശ്വാസക്കാരിയായത് കൊണ്ടു നമ്മുടെ ടീച്ചര്‍
തനിക്കു ഗുരുദക്ഷിണയായി കാലകാലങ്ങളില്‍ കിട്ടികൊണ്ടിരുന്ന 'സത് സന്താനങ്ങളെ' വളര്‍ത്തി ഒതുങ്ങി കഴിഞ്ഞു. സത് സന്താനങ്ങള്‍ എന്ന് പറയുന്നത് ഇവിടെ അക്ഷരാര്‍ത്ഥത്തില്‍ ശരിയെന്നോര്‍ക്കുക. അവരില്‍് ആരും കുഴപ്പാക്കരല്ല .സുന്ദരന്മാര്‍, സുന്ദരികളായ ഭാര്യാമാരാല്‍് അലങ്കരിക്കപെട്ടവര്‍. ഒരാള്‍ പ്രസിദ്ധനാണ് താനും. ആരെന്നു ചോദിക്കരുതേ പ്രിയ സുഹൃത്തുക്കളെ. കാരണം, ഞാനൊരു പരമ പാവമായതിനാല്‍,നിങ്ങള്‍ക്ക് 'Quarter' പോലും ചിലവുവരില്ല എന്റെ മനസ് തുറക്കാനും പരമാര്‍്ത്ഥങ്ങള്‍പുറത്തെടുക്കാനും.

വിവരണം വളരെ നീണ്ടു പോകുന്നതു ഈ കഥാപാത്രങ്ങള്‍ ഭാവിയിലെ എഴുത്ത് കുത്തില്‍ വരുന്നവരായതിനാല്‍, ചെറിയ റഫറന്‍സ് ലിങ്ക് തന്നാല്‍ ഭാവിയിലെ എന്റെ അധ്വാന ഭാരം കുറയ്ക്കാം എന്ന് വിശ്വാസത്തില്‍ ആകുന്നു .

അയല്‍ക്കാരനായ ഒരു നായരാണ് ശ്രീ.കെ.മേനോന്‍റെ സ്വര്‍ണ പല്ലുകള്‍ക്ക് കാരണ ഭൂതന്‍ എന്ന് തീരുമാനിക്കുന്നതില്‍ തെറ്റുണ്ടോ? നിങ്ങള്‍ തന്നെ തീരുമാനിക്കുക.
നായര്‍ പാവം , ശുദ്ധന്‍ , ശുംഭന്‍ .... പ്രതേകിച്ചു ജോലിയോന്നു മില്ല;പക്ഷെ നാട്ടില്‍ വേണ്ട പെട്ടവന്‍ , പ്രത്യേകിച്ചു, നാട്ടിലെ തല്ലിപൊളി ചെറുപ്പക്കാര്‍ക്ക്
നായരി മിടുക്കി,നിതമ്പി,കുടുംമ്പി ; തന്‍റെ 'അസാധാരണ മിടുക്കിനാല്‍'കുടുംബം പുഷ്പം പോലെ പൊക്കി നിര്‍്ത്തുന്നവള്‍.

ശ്രീ.നായരുടെ അടുത്തു ഒരു കാര്യത്തിനായി ചെന്ന് 'രണ്ടു കാര്യം" സാധിച്ചെടുത്ത ചില വല്യേട്ടന്‍മാരുടെ അടുത്തു നിന്നുമാണ്‌ 'നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം'എന്ന വാക്യം ഈയുള്ളവന്‍ ആദ്യമായി കേട്ടതും വര്‍ഷാന്ത പരീക്ഷക്ക് ആശയം വിശദമാകും മാറ് വാക്യത്തില്‍ പ്രയോഗിച്ചതും
" നായരെ കാണാന്‍ പോയല്‍് ,നായരിയെ പ്രാപിച്ചും പോരാം "
എങ്ങനെയുണ്ട് സംഗതിയുടെ ഗുട്ടന്‍സ് ?!!!.

നാട്ടിലെ തല്ലി പ്പോളി ചെറുപ്പക്കാര്‍ കള്ളുകുടി കൂട്ടിനായിരുന്നു നായരെ ക്ഷണിച്ചതും . കുടിക്ക് ശേഷമുള്ള കാര്യപരിപാടികള്‍ക്ക് ഇതുവളരെ സഹായമായി .
സര്‍വ ശ്രീ.മി.മേനോന്‍, ഇതല്ലാം അറിയുന്നുണ്ടായിരുന്നു. എങ്ങിനെ അറിയാതിരിക്കും?വേലി ചാട്ടവും ബഹളവും ഒക്കെ പല ചെവിയിലൂടെ മേനോന്‍ സാറിന്‍റെ ചെവിയിലും എത്തി.

മി. നായര്‍ ജന്മനാ ശുംഭന്‍ ആയ (അതായതു അല്പം മന്ധ ബുദ്ധിത്തരമുള്ള ആള്‍) ആയത് കൊണ്ട് മേനോന്‍ പറഞ്ഞു
" നായര്‍് സൂക്ഷിക്കണം, കൂട്ടുകൂടിയുള്ള കുടി നിര്‍ത്തണം, പകല്‍ ആറു മണിക്കുശേഷം ഒരു പരിപാടിയും ശരിയല്ല , പിള്ളേര്‍ വളര്‍ന്നു വരുകയല്ലെ, ഇപ്പോഴത്തെ പിള്ളേരെയൊന്നും വിശ്വസിക്കാന്‍ പറ്റില്ല. ഒന്‍പതില്‍ പഠിക്കുന്ന തന്റെ മകന്‍ ഉണ്ടല്ലൊ? എന്താ അവന്റെ പേര്? അവന്‍് എടുത്തിട്ട് പെരുമാറും, അവന്‍ വലുതായാല്‍ പച്ച വെള്ളം തനിക്ക് കിട്ടില്ല".

മണ്ടന്‍ നായര്‍ക്കു അടി , പട്ടിണി ഇതൊന്നും തീരെ സഹിക്കാന്‍ പറ്റാത്തത് ആയതു കൊണ്ടു . നായര്‍ പറഞ്ഞു "മേനോന്സാര്‍് പറഞ്ഞ പോലെ ഞാന്‍ ചെയ്യാം".

മദ്യ ലഹരി ഇല്ലാതെ ഉറങ്ങിയ രാത്രികളില്‍ നയര്‍് അറിഞ്ഞ കാര്യങ്ങള്‍ പ്രധാനം. രാത്രി സമയങ്ങളില്‍ ചക്ക വെട്ടിയിടുന്ന ശബ്ദം ; സാക്ഷ നീക്കുന്ന ശബ്ദം, അരൊക്കെയൊ ചവിട്ടി കേറുന്ന ശബ്ദം,എന്തിന്,അണക്കുന്ന ശബ്ദം വരെ കേക്കാമ്ത്രേ. ചാത്തന്‍ ഉപദ്രവ മേല്ലാതെന്തു ?.....
സാര്‍ , ഇതുകേക്കണം അവിടെ തീര്‍ച്ച യായും ചാത്തന്‍ ഒണ്ട്, കാരണം നശിച്ചു പോയ ഒരു മന നിന്ന സ്ഥലം ആയിരുന്നത്. ചാത്തന്‍ സേവ നടത്തി മുടിഞ്ഞ ഇല്ലം നിന്ന സ്ഥലം. മുടിയാന്‍ കാരണമായി ഒരുകഥ തന്നെ ഒണ്ട്. അവിടത്തെ ഒരു ആത്തോലമ്മ , രാത്രി നെയ്യപ്പം ചുട്ടുകൊണ്ട്‌ നിന്ന വേളയില്‍ ജനലിലൂടെ നീണ്ടുവന്ന ഒരു ചുവന്ന കൈയ്യില്‍ തിളച്ച എണ്ണ കോരി ഒഴിച്ച് കൊടുത്തത്രേ. ആത്തോലമ്മ കരുതിയത്‌ ഏതോ കള്ളന്മാര്‍ കൈയ്യില്‍ ചായം പൂശി എത്തിയ താവാമെന്നായിരുന്നു. പക്ഷെ ആ കൈ സര്‍വ ശ്രീ ചാത്തന്‍സിന്റെ ആയിരുന്നു എന്ന് പറയപെടുന്നു. അങ്ങിനെ വംശ മറ്റ, ആകുലതിന്റെ കൈയ്യില്‍ നിന്ന് മിസിസ്.നായരുടെ അമ്മമ്മെടെ അപ്പൂപ്പന്‍; സര്‍വ ശ്രീ.പെരിയപെരിയ നായര്‍ (പേരറിയില്ല സാര്‍) വാങ്ങിയതാണ് പ്രസ്തുത ഭൂമി. ഭാഗം കൊടുത്തും വിറ്റും ബാക്കിയായ ഒരാറ് സെന്റിലാണ് അവസാന തള്ള വഴിയായ മിസിസ്.നായരും കുടുംബവും . ഭാര്യ പറഞ്ഞറിഞ്ഞ കഥ ആയതുകൊണ്ട് നായര്‍ക്കു ഒരു സംശയവും ഉണ്ടായിരുന്നില്ല.
മേനോനും ഇക്കഥ അറിയാവുന്നതു കൊണ്ട് , സാധാരണ prescriptions ആയ ജോത്സൃമ്, പൂക്കാവടി, നസ്യം, അന്നക്കാവടി ഒക്കെയാണ് ഉപദേശിച്ചത്.

സര്‍വശ്രീ.കെ.മേനോന്‍ പറഞ്ഞ പ്രകാരം, ശ്രീ.നായര്‍ ജോത്സൃനെ കാണുകയും വേണ്ട പ്രതിവിധികളും ചെയ്യുകയും ചെയ്തു ചാത്തന്‍സിന്റെ ശല്യം കുറഞ്ഞതായി സര്‍വ ശ്രി.കെ. മേനോനെ , ശ്രി.നായര്‍ പിന്നീട് അറിയിക്കുകയുണ്ടായി .

ഇങ്ങനെ ഇരിക്കുന്ന സമയതിങ്ങള്‍, ഒരു ദിവസം അര്‍ദ്ധ രാത്രി , പ്രസ്തുത, സര്‍വ ശ്രീ. കെ. മേനോന്‍ അവര്കളുടെ
വീട്ടു മുറ്റത്തായി ഒരുസംഘം ആളുകള്‍; കുറഞ്ഞത് ഒരു പത്തു പേരെങ്കിലും കാണും, മുന്നില്‍ തന്നെ ശ്രീ.നായരും; കൈയ്യില്‍ ഒരു പഴയ അണ്‍ടര്‍ വെയര്‍ ഉയര്‍്ത്തിപിടിചിട്ടുന്ടു. ഏകദേശം പതിനഞ്ച് നിമിഷം മുന്‍പ് , സ്വ ഗ്രേഹത്തില്‍ വെച്ച് ശ്രീ. നായര്‍ക്കു അനുഭവപെട്ട ഒരു ദിവ്യനുഭവം ചൂടോടെ, സര്‍വ ശ്രീ.മേനോനെ അറിയിക്കാനും അഭിപ്രായം ആരായാനും ആണിവര്‍ എത്തിയത്.
കാളിംഗ് ബെല്‍ അടി കേട്ടുണര്‍ന്ന ജോലിക്കാരന്‍, മിസ്സിസ് മേനോനെ അതായതു നമ്മുടെ ടീച്ചറെ ആണ് ഉണര്‍്ത്തിയത്. കാരണം , രാത്രി ഉറങ്ങാന്‍ കിടന്ന ശേഷം സര്‍വ ശ്രീ മേനോന്‍ സാറിനെ ഉണര്‍ത്തുന്നത്, ഇഷ്ട മല്ലാത്തത് കൊണ്ടും, കാര്യ വിവരം കുറച്ചു കൂടുതലുള്ള ടീച്ചരമ്മ നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ മിടുക്കിയയ്തു കൊണ്ടും, കാര്യസ്ഥ്ന്‍് വിളിച്ചത് ടീച്ചറെ ആയിരുന്നു.
സംഗതി ശ്രീ നായര്‍ വിറച്ചു കൊണ്ടു വിവരിച്ചു: ഏകദേശം രാത്രി പന്ത്രണ്ടു മണി യോടടുത സമയം വെളിക്കിറങ്ങാനായി ഒരു വെളിവാടുണ്ടായ ശ്രീ നായര്‍,പുറത്തിറങ്ങി ചായ്പ്പിനടുത്തെത്തി; ചായ്പ്പില്‍ കാല്പെരുമാറ്റവും അണയ്ക്കുന്ന ശബ്ദവും കേട്ട് ഭയചികിതനായ നായര്‍ , ജോത്സ്യന്‍ പറഞ്ഞ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടു നിന്നു. ഭയം കാരണം നിന്ന സ്ഥലത്ത് നിന്നനങ്ങാനൊ ശ്വാസം വിടാനോ ശ്രീ.നായര്‍ ബുദ്ധിമുട്ടി. മന്ത്രങ്ങള്‍ക്ക് പകരം, ഒരു മോങ്ങല്‍ ആണ് പുറത്തു വന്നത്. തുടര്‍ന്നു ഇരുട്ടില്‍ ആരോ ശക്തമായി നായരുടെ മേല്‍ വന്നിടിക്കുകയുംചെയ്തു .ഇടിയുടെ ഊക്കില്‍ നായര്‍ക്കു പിടികിട്ടിയത് പാവനമായ ഈ അടി വസ്ത്രത്തിലും ആകുന്നു. വാവായതിനാല്‍് കൂരിരുട്ടില്‍ ആരോക്കൊയോ ഓടുകയും പിന്നെ കൂടുകയും ചെയ്യ്തു. നായര്‍ക്കു ഉറപ്പായിരുന്നു ഇത് ചാത്തന്സിറെ അടിവസ്ത്രം ആണെന്ന്, കാരണം തന്റെ തലയ്ക്കു ചുറ്റും നക്ഷത്രങ്ങള്‍ മിന്നിയതും ആസമയത്ത് കൂമന്‍ കൂകിയതുമെല്ലാം ദിവ്യാനുഭവങ്ങള്‍ ആയി. ശ്രീ.നായര്‍ വിവരിച്ചു. ഓടികൂടിയവരുറെ അടുത്തു നായര്‍ ആവശ്യപെട്ടത്‌ ഒന്ന് മാത്രം , ഇപ്പോള്‍ തന്നെ ഈ ദിവ്യനുഭവം സര്‍വ ശ്രീ. മേനോന്‍ സാറിനെ അറിയിക്കണം, ദിവ്യ അടി വസ്ത്രം കാണിക്കണം .

"ദയവായി മേനോനെ വിളിക്കണം" , നായര്‍ ആവേശത്തോടെ ടീച്ചറോടും കാര്യസ്ഥനോടും ആയി പറഞ്ഞു.
ടീച്ചര്‍ തനിക്കു ചിരപരിചിതമായ പരിശുദ്ധ അടിവസ്ത്രത്തിലും നോക്കി ഒന്നും മിണ്ടാതെ അകത്തേക്ക് കയറി വാതില്‍ അടച്ചു.
കാത്തു നിന്ന നായരോടും കൂട്ടരോടുമായി കാര്യസ്ഥന്‍് തേങ്ങി
" മേനോന്‍ ഒരു പൂജയില്‍ പങ്കെടുത്തു വന്നു കിടന്നതെയുള്ളൂ ,ദിവ്യ വസ്ത്രം നാളെ കാണിക്കാം., ആ മൂലയില്‍ ഇട്ടോളൂ."

കാര്യസ്ഥന്‍്ടെ അവഞയില്‍ ദേഷ്യം തോന്നിയിട്ടോ എന്തോ, നായര്‍ പാവനമായ ആ വസ്ത്രം മൂലയില്‍ ഇടാതെ അവിടെ വസ്ത്രങ്ങള്‍ ഉണക്കാന്‍ ഇടുന്ന അയയില്‍ കൊണ്ടിട്ടു. തിരിഞ്ഞു കാര്യസ്ഥനെ നോക്കി എന്തോ മന്ത്രങ്ങള്‍ ജപിക്കുകയും, കാര്‍ക്കിച്ചു തുപ്പുകയും ചെയ്തു.

മടങ്ങി പോകുന്ന നായരടക്കമുള്ള ആ പത്തുപേരില്‍ ,പത്തുപേരും,റോഡില്‍ എത്തുന്നതിനു മുന്‍പ് സര്‍വ ശ്രീ മേനോന്റെ വീട്ടില്‍ നിന്നും മേനോന്റെ അലര്‍ച്ച ഉച്ചത്തില്‍ കേട്ടതായും രേഖ പെടുത്തിയിട്ടുണ്ട്.

ഏതാനും ദിവസത്തെ "അടച്ചുപൂജക്ക് " ശേഷം മുന്‍ വശത്ത് നാലു സ്വര്‍ണ പല്ല് കളുമായി സര്‍വ ശ്രീ. മേനോന്‍ പൊതുജന മധ്യത്തില്‍പ്രത്യക്ഷനായി.
ശ്രീ ചാത്തന്‍സ്‌, ശ്രീ.നായരുടെ വീട്ടില്‍ നിന്ന് പൂര്‍ണമായും ഒഴിഞ്ഞു പോകുകയും ചെയ്യ്തു.

Monday, May 18, 2009

ഐഡിയ ഈസ്‌ ഗുഡ് ബട്ട്‌ ............

ഇത് ആകാശത്ത് നടന്ന ചെറിയ ഒരു നാടന്‍ ബോംബ് ആക്രമണത്തെ കുറിച്ച് ...
നായകന്‍ തോമസ്‌ വര്‍ക്കി.... ജോലി ....പ്ലന്റെര്‍ , റബ്ബര്‍ , ആദിയായവ കൃ‌ഷി, സ്ഥാലം ; കോട്ടയം .
ഭാര്യാ : സൂസന്‍ തോമാസ്, നഴ്സായി കുവൈത്തില്‍ ജോലി ചെയ്യുന്നു.
സംഭവം നടന്നത് ആകാശത്ത് ആയതു കൊണ്ടു സംഭവത്തിനു ഗൌരവം കൂടും.
ഡല്‍ഹിയില്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധമായ ഒരുവിഷയം പരിഹരിക്കാനും, തന്‍റെ ജീവിതം പ്രകാശന മക്കിതന്ന തന്ന ഭാര്യയോടുള്ള അദമൃമായ സ്നേഹം പ്രകടിപ്പിക്കാനുമാണ് ടി. വര്‍ക്കി ഭാര്യയെ ഡല്‍ഹിവരെ അനുഗമിക്കുന്നത്. കൊച്ചിയില്‍ നിന്നുള്ള വിമാനത്തില്‍ ഇവരക്കിടയില്‍ലുള്ള സീറ്റില്‍ തടിയനായ ഒരു സദാര്‍ജി വന്നു പെട്ടത് ഇവര്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി . ഒന്നമാത്തെതില്‍ ഇക്കനോമി ക്ലാസ്സ്‌ , സീറ്റുകള്‍ തീപ്പെട്ടി അടുക്കി‌യതുപോലെ..... അതിനിടയില്‍ ഒരു ഹാന്‍ഡ്‌ ബാഗും വെച്ച് സദാര്‍ജിയും. സദാര്‍ജി യുടെ കഴുത്തിന്‌ പുറകിലോടെയുമ് , താടിക്കു താഴെയിലൂടെയും സംസാരിച്ചു രണ്ടാളും വശക്കെടായി . എയര്‍ ഹൊസ്ടെസ്സ് കൊണ്ട് വന്ന ഭക്ഷണം ഷെയര്‍ ചെയ്യാന്‍ പറ്റാതെ ബുദ്ധിമുട്ടി .
താന്‍ സീറ്റ്‌ മാറി വലത്തോട്ടോ ഇടത്തോട്ടോ ഇരുന്നാല്‍, ഭാര്യക്കും ഭര്‍ത്താവിനും ഇണക്കുരുവികളെ പ്പോല്ലേ ഇരിക്കമെന്നോന്നും സര്‍ദാജി ചിന്തിക്കാത്തത് കൊണ്ട് ടി. വര്‍ക്കി ഹിന്ദിയില്‍ ഒരു കാച്ച് കാച്ചി .....
" ആപ് ഇതര്‍ ബൈടനെ തോ മുച്കോ പത്നി കെ സാത്‌ ബാതൂങാ "
മയാളത്തില്‍ ജനിച്ചു മലയാളം മാത്രം സംസാരിച്ചു നടന്ന പ്ലന്റെര്‍ തോമാച്ചന്‍
ഹിന്ദി പറഞ്ഞ അഭിമാനത്തോടെ ഭാര്യയെ നോക്കി മന്ദഹസിച്ചു.
ഇടിവെട്ടും പോലെ സദാര്‍ജി മലയാളത്തില്‍ പറഞ്ഞു .... നോ പറ്റില്ല മാഷെ ...
ഇച്ചായന് ദേഷ്യം ഇരച്ചു വന്നു. ഇച്ചായന് ദേഷ്യം വന്നാല്‍ വായുകോപം ഉണ്ടാകും... പാവം സര്‍ദാജി ഉണ്ടോ അറിയുന്നു നമ്മുടെ ഇച്ചായന്റെ മാനുഫാക്ച്ട്ര്‍ിംഗ് ടെഫെക്ടസ്?!!
ടി.വര്‍ക്കി ,കഴിഞ്ഞ ഒരാഴ്ച നിരന്തരമായി സേവിച്ചു കൊണ്ടിരുന്ന, ആട് , കോഴി, മാടുകള്‍
അരൂപിയായി അധോവായുവായി പുറത്തുവന്നു . സ്പൂണും ഫോര്കും ട്രയിലടിച്ചു ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി സദാര്‍ജി യുടെ കാതുകള്ക്കു പുകമറ സൃഷ്ടിക്കുവാന്‍ അച്ചായന്‍ ശ്രമിച്ചു.

"TIN TINTIDIN"

ബോംബ് പൊട്ടിച്ചു നിര്‍വൃതി നേടിയ അച്ചായന്‍ ആശ്വാസത്തോടെ ഇരിക്കുമ്പോള്‍ , നസരന്ദ്രങ്ങള്‍ തകര്‍ന്നുപോയ സദാര്‍ജി അവിടെനിന്നും എഴുനേറ്റു വാലറ്റത്തെ ഒഴിഞ്ഞ സീറ്റിലേക്ക് നടന്നു കൊണ്ടു ആല്‍മഗതം എന്നോണം പറഞ്ഞു
"ഐഡിയ ഈസ്‌ ഗുഡ് ബട്ട്‌ സ്മെല്‍ ഈസ്‌ ബാഡ്."

ഏതു കോഴ്സ് പഠിക്കണം ?

ഏതു കോഴ്സ് പഠിക്കണം ?
വിഷമിപ്പിക്കുന്ന ചോദ്യമോന്നുമല്ല ,. കാരണം അതിനുത്തരം ഒരു മറു ചോദ്യമാകുന്നു . " എന്തിനുനാണ് നീ പഠിക്കുന്നത്? .
എനിക്ക് പെട്ടെന്ന് പണക്കാരന്‍ ആകണം എന്നാണ് ഉത്തരം എങ്കില്‍ , മോനെ പഠിക്കുകയേ വേണ്ട. . അതിനു പലേ വഴിയും ഒന്ടു . പുസ്തകം കൈകൊണ്ടു പോലും തൊടല്ലേ ...സൂക്ഷിച്ചാല്‍ ദുഖി കേണ്ട .
നല്ല ഒരു ജോലി കിട്ടാനെങ്കിലും പഠിക്കണോ മാഷേ? ........
ആരുപറഞ്ഞു നിന്നോടിതു ? കണ്ണ് തുറന്നു ചുറ്റും നോക്കൂ ... .
പിന്നെ എന്തിനാ മാഷെ പഠിക്കുന്നത്?
അതോ, നിനക്ക് ഡോക്ടര്‍ എഴുതി തരുന്ന ഗുളികന്‍ വായിലിടുന്ന ത്തിനു മുന്‍പ് വായിച്ച് ബോധ്യം വരുത്തിയില്ലെങ്കില്‍, തട്ടി പോകും അത്ര തന്നെ.

ലിഫ്റ്റിംഗ് ടെക്നോളജി

ലിഫ്റ്റ്‌ ടെക്നോളജി എന്ന് പറയുമ്പോള്‍ അറിയുക , കോഴ്സ് നടത്തുന്ന വന് വിദ്യാര്‍ഥി യുടെ പണം അവന്‍റെ പോക്കറ്റ്‌ ല്‍ നിന്ന് "Lift" ചെയ്യുക എന്നാ താണ് പരമ പ്രധാന ലക്‌ഷ്യം . പിന്നെ പഠിപ്പിക്കുന്നതും Lift Techology ആണ് . അതായതു ലിഫ്റ്റ്‌ കേടായി കഴിഞ്ഞാല്‍ ( അല്ലെങ്കില്‍ വൈദുതി ലാഭിക്കാന്‍ ലിഫ്റ്റ്‌ ഓഫ്‌ ആക്കി ഇടുന്ന സമയങ്ങളില്‍ ), മേശ, കസേര,ചായ , കാപ്പി, കുപ്പി , പ്ലേറ്റുകള്‍ , കുടിയന്മാര്‍, കൂട്ട് പ്രതികള്‍, തുടങ്ങിയവ , കൊണിപടി വഴി തലച്ചുമടായി ലിഫ്റ്റ്‌ ചെയ്യുക. ചിലപ്പോള്‍ ദിവസം മുഴുവനും മുകളിലോട്ടും താഴോട്ടും ലിഫ്റ്റ്‌ ടെക്നോളജി ചെയ്യേണ്ടി വന്നേക്കാം.)*
കോടിക്കണക്കിനു രൂപ പരസ്യത്തിനു വേണ്ടി ചിലവാക്കുന്ന ഇത്തരം ഇന്‍സ്ടിടുടുകള്‍ ഈ ചിലവ്‌ കുട്ടികളില്‍ നിന്നും കോഴ്സ് ഫീ ആയി തന്നെ പിഴിഞെടുക്കുന്നു.
* (ഒരു ഹോട്ടലില്‍ നടന്ന സംഭവ ത്തില്‍ നിന്നും)

പുലി ജന്മം

പ്രഭാകരന്‍ മിടുമിടുക്കന്‍ ആയിരുന്നു , ശ്രീ ലങ്കയിലെ തമിഴരുടെ കണ്കണ്ട ദൈവം . ഭീകര വാദ ത്തിലൂടെ യും , പ്രമുഖരുടെ കൊലപതകങ്ങളിലൂടെ യും തമിഴ രുടെ ദുഖങ്ങള്‍ക്ക് പരിഹാരം കിട്ടുമെന്ന് കരുതിയ "പുലി യാടി ' * തനിക്കുശേഷം പ്രളയം എന്ന് കരുതുന്ന ഇന്നത്തെ വിപ്ലവകാരികളുടെ യും , മറ്റു പാകിസ്ഥാന്‍ , കാശ്മീര്‍ തീവ്രവാദികളുടെ പോലെ ഒരാള്‍ . കൊറേ കഷ്ടപ്പെട്ട്, കൊറേ പേരെ കൊന്നൊടുക്കി, കൊന്നൊടുക്കി കൊന്നൊടുക്കി, ഇന്ത്യയുടെ പ്രധാന മന്ത്രി ആയിരുന്ന ശ്രീ. രാജീവ് ഗാന്ധി യെയും കൊന്നു. ഈ ചെയ്യ്തതെല്ലാം വലിയൊരു പ്രസ്ഥാനത്തിന് വേണ്ടിയാണു. അല്ലാതെ പെട്ടെന്ന് തോന്നി ചെയ്തതൊന്നുമല്ല. ശ്രീലങ്കയിലെ തമിഴ്‌ മക്കളെ രക്ഷിക്കാന്‍ വേണ്ടി മാത്രം.

21 May 1991 ലാണ് രാജീവ്‌ ഗാന്ധി കൊല്ലപെട്ടത്‌ . അന്ന് ഭാരത മാതാ കുറെ കരഞ്ഞു . ചിന്ന ഭിന്ന മായി പോയ ആ ശരീരത്തില്‍ നിന്ന് ജ്വലിച്ചുയര്‍ന്ന ആത്മാവിനെ മടിയില്വെച്ചു ആശ്വസിപ്പിച്ചു കൊണ്ടു ഭാരത മാതാ പറഞ്ഞു . " മകനെ , മനുക്ഷൃആകാരം കിട്ടിയത് കൊണ്ടു മാത്രം മനുഷ്യന്‍ ആകുന്നില്ല. അനേക കോടി ജന്മങ്ങള്‍ പൂച്ചയയും പുഴുവായും , പുലിയായും ജനിച്ചതിനു ശേഷം മനുഷ്യന്‍ ആയി ജനിക്കുന്നു. മൃഗമായി കഴിഞ്ഞ ജന്മങ്ങളില്‍ ജീവിച്ചവന്‍ ആദ്യമായി മനുഷ്യ ജന്മം ലഭിക്കുമ്പോള്‍ കഴിഞ്ഞ ജന്മങ്ങളിലെ മൃഗ വാസന കളുമായി മനുഷ്യ രൂപത്തില്‍ ജനിക്കുന്നു. നിന്നെ അപകട പെടുത്തിയവന്‍് കഴിഞ്ഞ ജന്മത്തില്‍ തമിഴ്‌ കാടുകളില്‍ പുലി യായ് അലഞ്ഞവന്‍. ഒരു തമിഴ്‌ കുടിമകനെ തിന്നാന്‍ ശ്രേമിക്കുന്നതിനിടയില്‍ Sri. Jim Cobert കഴുത്തില്‍ വെടിവെച്ചു കൊന്നു. ഇന്ത്യയില്‍ കിടന്നു ചത്ത തിനാല്‍ അടുത്ത ജന്മം മനുക്ഷനായി ജനിച്ചു. ആ പുലി ജന്മമാണ് ഈ പ്രഭാകരന്‍. അന്നേ ഒരു തമിഴന് പകരം ഒരു ലക്ഷം തമിഴന്‍ മാരെ സൂപ്പാക്കുമെന്നു സത്യമിട്ടവാന്‍. കഴുത്തില്‍ വെടികൊണ്ടു ചത്തതിനു പകവീട്ടലായി എല്ലാ തമിഴ് മക്കളുടെ കഴുത്തിലും cyanide Capsule കെട്ടി തൂക്കിയവന്‍

ഇന്നു ഈ ലോകത്തില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നവരും, രാഷ്ട്രീയ കൊലപാതകം ചെയ്യുവാന്‍ ബോംബ്‌ ഉണ്ടാക്കുന്നവരും അതിനു പ്രേരിപ്പിക്കുന്നവരും എല്ലാം കഴിഞ്ഞ ജന്മങ്ങളില്‍ തനി ജന്തുക്കള്‍ ആയിരുന്നു.
പൂര്‍വ്വ ജന്മംകഴുത യായി ഇരുന്നവര്‍ , പാര്‍ട്ടി നേതാക്കള്‍ക്ക് വേണ്ടി ജയ് വിളിച്ചു ജീവിതം തുലൈക്കുന്നമനുഷ്യ ജന്മം ആയി ജനിക്കുന്നു. പുലി, കടുവകള്‍ തീവ്ര വാദികള്‍ ആയി ജനിക്കുന്നു. കോഴികള്‍,മയിലുകള്‍ - സിനിമ താരങ്ങള്‍ ആയി ആയി ജനിക്കുന്നു. പരുന്ത്‌, കാക്ക, അവ ഇന്‍ഷുറന്‍സ്മയി ബന്ധ പെട്ട വരോ, പണം നോക്കിനടക്കുന്നവരോ ആയി ജനിക്കുന്നു. നല്ല യിനം നായകള്‍ ചാകുമ്പോള്‍ -- IAS, IPS officers. തുടങ്ങി ആദര്‍ശ ആപ്പീസര്‍ മാര്‍ ആയും. കില്ല പട്ടി, ചൊറി നായ്‌ , തെരുവുനായ്‌ ചാകുമ്പോള്‍ - കൊഴക്കാരായ മന്ത്രിമാര്‍ , കൈക്കൂലി ക്കാരായ ഉദ്യോഗസ്ഥര്‍ , AMV തുടങ്ങിയവര്‍ ആയി ജനിക്കുന്നു.

അനേകം മനുഷ്യ ജന്മം എടുത്തു നന്മ ചെയ്തു മനുഷ്യല്മാവ് മനുഷ്യ നായ് വീണ്ടും ജനിക്കുമ്പോള്‍ അവര്‍ പുന്യല്‍മക്കളായ ഗുരുക്കാന്‍ മാരാകുന്നു. നന്മ ചയ്യനെ ആവരക്ക്ക്‌ ആകൂ . "
ഭാരതാംബ തുടര്‍ന്നൂ .......
" മകനെ നീ വിഷമിക്കേണ്ട വാളെടുത്തവര്‍ വാളാലെ എന്നു നീ മനസിലാക്കുക. ഇന്നു 21 May 1991. ഇന്നേക്ക് 18** വര്ഷം തികയുന്ന ശുഭ മുഹൂര്‍ത്തത്തില്‍ , പുലി വേലു , വടി വേലു വാകും . ഇന്ത്യ രാജ്യം നീ ഭരിക്കും. , നിന്‍റെ പാര്‍ട്ടി ഭരിക്കും . അതോടെ , ഭൂമിയില്‍ നിന്ന് നിന്‍റെ ആത്മാവ് എന്നില്‍ ലയിക്കും. നിന്‍റെ ദൌത്യം പൂര്‍ത്തിയാകും."

കഴിഞ്ഞ പത്തുവര്‍ഷമായി ഭൂമിയില്‍ നമ്മുടെ കൂടെ യായിരുന്ന രാജീവ്ജി യുടെ കര്‍മ്മ പൂര്‍ത്തികരണ വേളയില്‍ നിശബ്ദമായി പ്രാര്‍ത്ഥിക്കാം.
(പരമശ്രീ. വെള്ളാനന്ദ സ്വാമികള്‍ക്ക് ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് സരസ്വതി യാമത്തില്‍ ഉണ്ടായ വിവരക്കേടില്‍ നിന്നും )
------------------------------------------------------------------------
* "പുലി യാടി '- പുലി വേഷം കെട്ടി ആടിയവന്‍ എന്നര്‍ത്ഥം
** 1+8 = 9, ന്യൂമറോളജി പ്രകാരം '9' ദൈവ സാന്നിധ്യം കാണിക്കുന്നു

Sunday, May 17, 2009

ഇടിവാള്‍ സലോനി


സലോണി , ഒരു എഴുവയസുകാരി പെണ്‍ കുട്ടി , പുതിതായി തുടങ്ങിയ 'colors' ചാനലില്‍ 'ചോട്ടെ മിയ ബടെ മിയ' എന്ന പരിപാടിയില്‍ തകര്‍ത്തു വാരുന്നത് കണ്ടു ഞാന്‍ അന്തം വിട്ടുപോയി. രാത്രി ഏഴു മണിക്കാണ് പരിപാടി. സുഹൃത്തുക്കളെ ദയവായി ആ പരിപാടി കാണുക, ജീനിയസ്‌ , ടാലെന്റ്റ്‌ എന്നിവയുടെ വിളയാട്ടം ശരിക്കും സലോനിയില്‍ ക്കാണാം . സ്റ്റേജില്‍ വെള്ളിപായിച്ചു, വോട്ടുകള്‍ക്കുവേണ്ടി കരഞ്ഞു കണ്ണീരോടെ നാണംകെട്ടു പിന്‍വാങ്ങുന്ന സഹോദരീ സഹോദരന്മാരീ സലോനിയെ ഗുരുവായി വണങ്ങുക, പ്രായം കാര്യമാക്കേണ്ട ബാക്കിയെല്ലാം ശുഭം .
http://www.youtube.com/watch?v=L7g1PbvyiUQ